തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കാൻ ശുപാർശയെന്ന് റിപ്പോർട്ട്. കൂടിയത് 1,66,800 രൂപയാക്കണം. 11–ാം ശമ്പള പരിഷ്കരണ കമീഷൻ സർക്കാരിനോട്, 2019 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യം നൽകാനും ശുപാർശ ചെയ്തു. കണ്ടിൻജന്റ് ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം 11,500 രൂപയായും ഉയർന്നത് 22,970 രൂപയായും നിർദേശിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര കിസാൻസഭ സെക്രട്ടറിയെ വധിക്കുമെന്ന് സംഘപരിവാർ ഭീഷണി ; നടപടിയെടുക്കണമെന്ന് കിസാൻസഭ
ചുരുങ്ങിയത് 2000 രൂപയുടെ വർധന താഴെ തട്ടിലും ഉറപ്പാക്കുന്നതാണ് ശുപാർശ. കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിൽ 16,500 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്. കുറഞ്ഞ പെൻഷൻ 11,500 രൂപയും ഉയർന്നത് 83,400 രൂപയുമാക്കണം. കുറഞ്ഞ കുടുംബ പെൻഷൻ 11,500, കൂടിയത് 83,400 രൂപയുമാണ് ശുപാർശചെയ്തിട്ടുള്ളത്. പ്രതിമാസം 1000 രൂപ അധികബത്ത 80 കഴിഞ്ഞവർക്ക് നൽകണം. കമീഷന്റെ ആദ്യ റിപ്പോർട്ട് ചെയർമാൻ കെ മോഹൻദാസ് മുഖ്യമന്ത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക