കേന്ദ്ര കാർഷിക നിയമങ്ങളോടുള്ള പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലാതെ കർഷകർ. സമരം വീണ്ടും ശക്തമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. ശനിയാഴ്ച രാജ്യ വ്യാപകമായി വഴിതടയൽ സമരം നടത്തും. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് വഴി തടയുക. ഉപധികൾ അംഗീകരിക്കാത്ത കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രികയും കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി സമര്‍പ്പിക്കാം
വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണമെന്നും ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുകയും സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതം കുറച്ചെന്ന് കര്‍ഷക നേതാക്കള്‍ ആരോപണമുയർത്തിയിരുന്നു. കഴിഞ്ഞ തവണ 5.1 ശതമാനം മാറ്റി വച്ചത് ഇത്തവണ അത് 4.3 ശതമാനമേയുള്ളൂ.
കെഎസ്ആർടിസിയുടെ മാസവരുമാനം 100 കോടിയിൽ..; ലോക്ക് ഡൗണിനുശേഷം ഇതാദ്യം..!
പ്രതികരിക്കാൻ ഇവിടെ എഴുതുക