യു.എ.പി.എ കേസുകളിൽ വിചാരണ വൈകിപ്പിക്കുന്നത് ജാമ്യത്തിന് മതിയായ കാരണമെന്ന് സുപ്രീംകോടതി അറിയിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി നജീബിന്റെ ജാമ്യം ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടായത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവെന്ന് രമേശ് ചെന്നിത്തല
കൂടാതെ ജാമ്യം നൽകിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എൻ.ഐ.എയുടെ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് രമണയുടെ മൂന്നംഗ ബെഞ്ച്, യു.എ.പി.എ കേസ് ആയാലും വിചാരണ വൈകുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചു. ഒപ്പം വർഷങ്ങളോളം ആളുകളെ ജയിലിലിടാന്‍ യു.എ.പി.എ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്. കോടതി കൈവെട്ട് കേസിലെ എന്‍.ഐ.എയുടെ ഹരജി തള്ളുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക