എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കടുത്ത നടപടിക്ക് ഒരുങ്ങുന്നു. എറണാകുളം ജില്ലയിൽ നിരോധനാജ്ഞ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. കൂടാതെ കണ്ടെയ്ൻമെൻറ് സോണുകൾ കൂടുതൽ നിരീക്ഷണത്തിൽ ആക്കുമെന്നും ജനങ്ങൾ ജാഗ്രത കൈവിടരുത് എന്നും എസ് സുഹാസ് പറഞ്ഞു. എറണാകുളം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്12 ശതമാനത്തിൽ എത്തി നിൽക്കുകയാണ്.
ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു
കൂടാതെ ജില്ലയിലുള്ളത് 30 പേരെ പരിശോധിക്കുമ്പോൾ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്ന നിലയാണ്. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിലെ നിരോധനാജ്ഞ കൂടുതൽ ശക്തമാക്കുമെന്ന് കളക്ടർ എസ് സുഹാസ് പറഞ്ഞു. ആടിപിസിആർ ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക