108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി റിപ്പോർട്ട്. തീരുമാനം ധനവകുപ്പിനെ മറികടന്നാണ്. കൊവിഡ് പരിചരണത്തിനായി ആംബുലന്‍സുകള്‍ ഓടുന്നത് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശത്തെ മറികടന്നതെന്ന് മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.
108 ആംബുലന്‍സിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ വഴി കരാര്‍ എടുത്തിരിക്കുന്നത്ജിവികെ ഇഎംആര്‍ഐ എന്നസ്വകാര്യ കമ്പനിയാണ്. ബില്ലുകള്‍ സമര്‍പ്പിച്ചിരുന്നത് ത്രൈമാസ അടിസ്ഥാനത്തിലാണ്. കൂടാതെ കരാര്‍ ലംഘനം ഉണ്ടായാല്‍ കമ്പനി പിഴ ഒടുക്കേണ്ടി വരുമെന്നായിരുന്നു ധാരണ. എന്നാൽ ആംബുലന്‍സുകള്‍ എത്തിക്കാനും വിന്യസിക്കാനും കാലതാമസം, ജീവനക്കാരെ നിയോഗിക്കുന്നതിലെ കാലതാമസം,ഫോണ്‍ കോളുകളോട് പ്രതികരിക്കാനുള്ള വൈമുഖ്യം തുടങ്ങിയ കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് പിഴ ചുമത്തി. പിഴ ചുമത്തിയത് നാല് പാദങ്ങളിലായാണ്. ആദ്യ ഘട്ടത്തില്‍36,79, 32,265 ആയിരുന്നു പിഴയുണ്ടായിരുന്നത്.
സര്‍ക്കാര്‍, രണ്ട് തവണയായി മൂന്ന് കോടി 45 ലക്ഷം രൂപ ജിവികെ കമ്പനിയില്‍ നിന്ന് ഈടാക്കി. എന്നാല്‍ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജിവികെ കമ്പനി സര്‍ക്കാരിന് അപേക്ഷ നല്കി. മുഖ്യമന്ത്രി, ധന- നിയമ വകുപ്പുകളുടെ പരിഗണനയ്ക്കായി ഫയല്‍ അയച്ചു.
എന്നാൽ നിയമവകുപ്പ് ഇടപെടേണ്ട വിഷയമല്ലെന്ന് നിയമവകുപ്പ് നിലപാട് എടുത്തപ്പോള്‍ പിഴ ഒഴിവാക്കരുതെന്നും, പിഴ ചുമത്തല്‍ വ്യവസ്ഥ പ്രകാരമെന്നും ധനവകുപ്പും നിലപാട് സ്വീകരിച്ചു. ധനവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് 2021 ജനുവരി 21 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം 25 കോടിയുടെ പിഴ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക