കര്‍ഷകസമരത്തിന് പിന്തുണതേടി രാജ്യത്താകെ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷകര്‍. ഇക്കാര്യം ഭാരതീയകിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത് സ്ഥിരീകരിച്ചു. 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി രാജ്യവ്യാപക ട്രാക്ടര്‍പരേഡും നടത്തും. എന്തൊക്കെ പ്രതികാര നടപടികള്‍ ഉണ്ടായാലും നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങിപ്പോകില്ലെന്ന് ടിക്കായത് വ്യക്തമാക്കി.
ഗാസിപുര്‍ സമരകേന്ദ്രം ഒഴിപ്പിക്കാന്‍ യുപി പൊലീസ് സര്‍വശക്തിയും പുറത്തെടുത്ത ജനുവരി 28നായിരുന്നു രാകേഷ് ടിക്കായതിന്റെ കണ്ണുകള്‍ കലങ്ങിമറിഞ്ഞത്. കര്‍ഷകപ്രക്ഷോഭത്തിന്റെ ദിശമാറ്റിയ കണ്ണീര് വെറുതേയാകില്ലെന്ന് ടിക്കായതിന് ഇന്ന് ഉറപ്പുണ്ട്. ട്രാക്ടര്‍പരേഡും റോഡ് ഉപരോധവും പിന്നിട്ടു. ഇനി എന്താണ് അടുത്ത സമരമാര്‍ഗം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം.
മൂന്നുനിയമങ്ങളും പിന്‍വലിക്കണം. താങ്ങുവില ഉറപ്പാക്കാന്‍ നിയമം. ആവശ്യങ്ങളില്‍ ഒരു മാറ്റവുമില്ല. സമരം ശക്തമായി തുടരും. കര്‍ഷകര്‍ക്ക് ഒരു ധൃതിയുമില്ല. കേന്ദ്രം സമയമെടുത്ത് ആലോചിക്കട്ടെയെന്ന് ടിക്കായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക