കഴിഞ്ഞ ദിവസമായിരുന്നു സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം. ബിലാല്‍ കാസര്‍ഗോഡ് വച്ചായിരുന്നു ചടങ്ങുകള്‍. ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നാദിര്‍ഷയും കുടുംബവും ട്രെയ്നില്‍ മറന്നുവെച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് തിരികെ കിട്ടിയത്. മലബാര്‍ എക്സ്പ്രസില്‍ ആയിരുന്നു വ്യാഴാഴ്ച രാവിലെ വിവാഹത്തിനായി നാദിര്‍ഷയും കുടുംബവും കാസര്‍ഗോഡ് എത്തിയത്.
ട്രെയ്നില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്നു വച്ച കാര്യം മനസിലായത്. ട്രെയ്ന്‍ അപ്പോഴേക്കും സ്റ്റേഷന് വിട്ടിരുന്നു. ഉടന്‍ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ നാദിര്‍ഷ വിവരം അറിയിച്ചു. എ-വണ്‍ കോച്ചിലായിരുന്നു ബാഗ്.
ആര്.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിംഗ് ടിക്കറ്റ് ഇന്‍സ്പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി. 41-ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തുകയും ആര്.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു. തുടര്‍ന്ന് മംഗാലപുരത്ത് എത്തിയപ്പോള്‍ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക