തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശിയായ ഇയാള്‍ക്ക് 62 വയസ്സുണ്ട്. അറസ്റ്റിലായത് യു എ ഇയില്‍ 30 വര്‍ഷം ഡിഫന്‍സ് അക്കാദമിയില്‍ ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ ആളാണ്.
ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി
ഇയാള്‍ ജോലി മതിയാക്കി എത്തിയത് 2020 സെപ്റ്റംബറിലാണ്. കൂടാതെ വിദേശത്ത് ആയിരുന്നപ്പോള്‍ തന്നെ മകള്‍ക്ക് അശ്ലീല സന്ദേശം അയയ്ക്കുന്നത് പതിവായിരുന്നു. എന്നാൽ നാട്ടില്‍ എത്തിയ ശേഷവും ഇയാള്‍ ഇത് തുടര്‍ന്നു. നിരവധി തവണ കുട്ടിയുടെ അമ്മ എതിര്‍ത്തെങ്കിലും ഇയാള്‍ ഇത് വകവച്ചില്ല.
തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കിളിമാനൂര്‍ പൊലീസിന് വിവരം കൈമാറിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കെ ബി മനോജ് കുമാര്‍, എസ് ഐ ടി ജെ ജയേഷ് എന്നിവര്‍ ഇയാളെ പിടികൂടുകയായിരുന്നു. മൂന്നു വിവാഹം കഴിച്ച ഇയാള്‍ ആദ്യ രണ്ടു ബന്ധവും വേര്‍പെടുത്തിയിരുന്നു. മൂന്നു ഭാര്യമാരിലും കൂടി അഞ്ചു മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക