കോവിഡ് മുന്നണി പ്രവർത്തകരുടെ പട്ടികയിൽ തിരഞ്ഞെടുപ്പ് ജോലികൾക്കു നിയോഗിക്കപ്പെടുന്നവരെ ഉൾപ്പെടുത്തണമെന്നു കേന്ദ്ര നിർദേശം. ഇതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ക്രമീകരണങ്ങളും വിവരശേഖരണവും തുടങ്ങി.ഇതിന്റെ നോഡൽ ഓഫിസറായി ആരോഗ്യ വകുപ്പ് ഡയറക്ടറെ തെരഞ്ഞെടുത്തു. കേന്ദ്ര സർക്കാരിന്റെ ‘കോവിൻ’ പോർട്ടലിലാണ് തിരഞ്ഞെടുപ്പു ജോലികൾക്കുള്ള ജീവനക്കാരുടെ പട്ടിക അപ്ലോഡ് ചെയ്യുക.
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല |
നിലവിൽ റവന്യു വകുപ്പിലെ ഒരു വിഭാഗം ഇലക്ഷൻ വിഭാഗമായി പ്രവർത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരുടെ ഇവരുടെ കൈവശമുള്ള പട്ടിക ഉപയോഗപ്പെടുത്താനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകി. ഇന്നലെ തുടങ്ങിയ രണ്ടാം ഘട്ടത്തിൽ പൊലീസുകാർക്കും കോവിഡ് വൊളന്റിയർമാർക്കും ഹരിതകർമ സേനയിലുള്ളവർക്കുമാണ് വാക്സിനേഷൻ നൽകുന്നത്.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അടുത്ത ഘട്ടത്തിലാകും ഉൾപ്പെടുക. വാക്സീൻ 2 ഡോസാണു നൽകുന്നത് 28 ദിവസത്തെ ഇടവേളയിലാണ് വാക്സിൻ നൽകുക. ജോലിക്കു നിയോഗിക്കപ്പെടും മുൻപ് വാക്സിനേഷൻ പൂർത്തീകരിക്കാൻ കഴിയുമോയെന്ന ആശങ്ക നിലവിലുണ്ട്. ബൂത്തുകളുടെ എണ്ണം ഇത്തവണ കൂടുമെന്നതിനാൽ ഉദ്യോഗസ്ഥരുടെ എണ്ണവും കൂടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക