മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായുള്ള കരാറിനെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിനെതിരെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ.
അത്തരമൊരു കരാറേയില്ലെന്ന് പറഞ്ഞ മന്ത്രി മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന രമേശ് ചെന്നിത്തലയുടെ മോഹം നടപ്പില്ലെന്നും വ്യക്തമാക്കി.
ട്രോളറുകൾക്ക് ലൈസൻസ് കൊടുക്കേണ്ടത് ഫിഷറീസ് വകുപ്പാണ്. ഡിഎഫ്സി ട്രോളറുകൾക്ക് അനുമതി നൽകാനുള്ള അധികാരവും വകുപ്പിനാണ്.ഇതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ പോലും മുമ്പിൽ വന്നിട്ടില്ല- മന്ത്രി വ്യക്തമാക്കി.
”പ്രതിപക്ഷ നേതാവിന് എന്തെങ്കിലുമൊക്കെ ഒരു ബോംബ് പൊട്ടിച്ച് നടക്കണമെന്നുള്ള അത്യാർത്തി ഉള്ളതു കൊണ്ട് പറഞ്ഞു പോകുന്നതാണ്. അതൊക്കെ അദ്ദേഹത്തിന്റെ ഒരു ദിവാസ്വപ്നം മാത്രമാണ്. ഇതൊന്നും ഈ കേരളമണ്ണിൽ ഏശാൻ പോകുന്നില്ല. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തലാണ് ഈ പണി കൊണ്ട് ഇറങ്ങിപ്പുറപ്പെട്ടത് എങ്കിൽ ഞാൻ അദ്ദേഹത്തോട് വിനയപൂർവ്വം പറയുന്നു. ആ വെച്ച പരിപ്പങ്ങ് പിൻവലിക്കുകയാണ് നല്ലത്”- ജെ മെഴ്സിക്കുട്ടിയമ്മ.
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പ്രതിപക്ഷനേതാവ് നടത്തുന്ന അവസാനശ്രമം മാത്രമാണിത്. പ്രതിപക്ഷ നേതാവിന് അടുത്ത കാലത്തായി മാനസിക നില തെറ്റിയിരിക്കുകയാണ്.
അടിസ്ഥാനമില്ലാത്ത എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയാണ്. ഇപ്പോള്‍ 5000 കോടിയുടെ കണക്കുമായി വന്നിരിക്കുന്നു. എന്താ ഈ കോടിക്കൊന്നും ഒരു വിലയുമില്ലേ എന്ന് മന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക