വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫിനും യുഡിഎഫിനും കേരളത്തില്‍ സുരക്ഷിതമായ ഭാവി ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രണ്ട് മുന്നണികളും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ പ്രയാസപ്പെടുമെന്നും സുരേന്ദ്രന് പറഞ്ഞു.
250 രൂപയുടെ സൗജന്യ ഭക്ഷ്യകിറ്റ് കൊടുക്കുന്നതാണ് സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് ഒരു ജനത വിലയിരുത്തിയാല്‍ അതിനെ ദൗര്‍ഭാഗ്യകരം എന്നാണ് പറയേണ്ടതെന്ന് സുരേന്ദ്രന് പറഞ്ഞു.
ഭക്ഷ്യകിറ്റിലുള്ള അരിയും ധാന്യങ്ങളും നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും മറ്റ് സാധനങ്ങള്‍ വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നും സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാരിന് പിന്നെ എന്താണ് മുടക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ പ്രതിഫലിക്കുമെന്ന് സുരേന്ദ്രന് ഉറപ്പിച്ചുപറയുന്നു. ശബരിമല വിഷയം ആളിക്കത്തുന്ന സമയത്ത് ആര് എന്ത് ചെയ്തു എന്ന് ബിജെപിയ്ക്ക് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടി, വിജയരാഘവന് എന്നിവര്‍ ഇപ്പോഴെങ്കിലും ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ നിര്‍ണ്ണായക ശക്തിയാകും. പലയിടത്തും ശക്തമായ തൃകോണമത്സരം നടക്കും. കൂടുതല്‍ പ്രമുഖ വ്യക്തികള്‍ ഉടന്‍ തന്നെ ബിജെപിയിലെത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക