മുംബൈ: സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് നിന്നും കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായിരുന്ന സച്ചിന് വാസ് അറസ്റ്റില്‍. എന്‍ഐഎയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനായി എന്‍ഐഎയുടെ മുംബൈയിലെ ഓഫീസിലേക്ക് സച്ചിനെ വിളിപ്പിച്ചിരുന്നു. ഏകദേശം 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ സ്ഫോടക വസ്തു നിറച്ച വാഹനത്തിന്റെ ഉടമ മനുഷ്ക് ഹിരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് ഒരാഴ്ച മുന്‍പ് വാഹനം കാണാതായെന്ന് അദ്ദേഹം പരാതി നല്‍കിയിരുന്നു. കൂടാതെ വാഹനം സച്ചിന് വാസിന് നല്‍കിയിരുന്നുവെന്ന് ഹിരണിന്റെ ഭാര്യയും വെളിപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചില സംശയങ്ങളെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി എന്‍ഐഎ സച്ചിനെ വിളിച്ചുവരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക