രാജ്യത്ത് ജനജീവിതം ഏറെ സ്തംഭിച്ച സമയമായിരുന്നു കോവിഡ് വൈറസ് വ്യാപിച്ച സാഹചര്യം. ലോകം മുഴുവൻ കോവിഡ് മഹാമാരിക്കുനേരെ പ്രതിരോധത്തിലായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ കഷ്ടപെടുമ്പോൾ വ്യവസായി ഗൗതം അദാനിക്ക് മാത്രം തന്റെ സമ്പാദ്യം അമ്പത് ശതമാനം വർധിപ്പിക്കാൻ സാധിച്ചതെങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.
രുമാന വർധനവിൽ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനെയും ആമസോൺ മേധാവി ജെഫ് ബെസോസിനെയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മറികടന്നിരുന്നു. ഇതാണ് രാഹുൽഗാന്ധിയെ ചൊടിപ്പിച്ചത്. ‘2020ൽ നിങ്ങളുടെ സമ്പത്ത് എത്രത്തോളം വർധിച്ചു? പൂജ്യം. എന്നാൽ, അദാനി 12 ലക്ഷം കോടി രൂപ സമ്പാദിക്കുകയും സമ്പത്ത് 50 ശതമാനം വർധിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അതിജീവിക്കാൻ കഷ്ടപെടുകയായിരുന്നു. എന്തുകൊണ്ടാണിതെന്ന് പറയാമോ?’ എന്ന് രാഹുൽഗാന്ധി ചോദിച്ചു.
തന്റെ ട്വിറ്ററിലൂടെയാണ് രാഹുൽഗാന്ധിയുടെ പരാമർശം. 2021ൽ അദാനിയുടെ വരുമാനം 16.2 ബില്യൺ ഡോളറിന്റെ വർധനയോടെ 50 ബില്യൺ ഡോളറായി. ഇതിനു പിന്നാലെയാണ് വിമർശനവുമായി രാഹുൽഗാന്ധി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക