നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ ഉറ്റുനേക്കുന്ന മണ്ഡലമാണ് ധര്‍മ്മടം. മുഖ്യമന്ത്രി പിണറായി വിജയനും, വാളായാര്‍ പീഡനക്കേസിലെ പെണ്‍കുട്ടികളുടെ അമ്മയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജനങ്ങള്‍ ആരെ പിന്തുണയ്ക്കുമെന്ന് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്.
നിരവധി പേര് തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് നിന്ന് മത്സരിക്കുമെന്ന് വാളയാര്‍ അമ്മയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമ നടന് ജോയ് മാത്യുവും പിന്തുണ അറിയിച്ചിരിക്കുകയാണ്.
അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തമ മുണ്ഡനം ചെയ്ത ലതിക സുഭാഷിനെ ജോയ് മാത്യു വിമര്‍ശിക്കുകയും ചെയ്തു. ശിരോമുണ്ഡനങ്ങള്‍ പലതുണ്ട്.
അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ ചിലര്‍ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാല്‍ മറ്റുചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും.
അവിടെയാണ് ശിരോമുണ്ഡനങ്ങള്‍ മൂല്യവത്താകുന്നതെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.
യുഡിഎഫ് വാളയാറിലെ അമ്മയ്ക്ക് പിന്തുണ നല്‍കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. മത്സരങ്ങള്‍ വിജയിക്കാന്‍ മാത്രമല്ല പൊരുതാന്‍ കൂടിയുള്ളവയാണ്. ധര്‍മ്മടത്ത് തനിക്ക് വോട്ട് ഉണ്ടായിരുന്നെങ്കില്‍ വാളയാലിലെ അമ്മയ്ക്ക് തന്നെ വോട്ട് ചെയ്യുമെന്നും ജോയ് മാത്യു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക