ന്യൂജനറേഷന്’ സിനിമ എന്നത് ആപേക്ഷികമായ ഒരു വിശേഷണം മാത്രമാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍. സാങ്കല്‍പ്പിക ചലച്ചിത്ര സമ്പ്രദായങ്ങളെ ഉടച്ചു കൊണ്ട് ആദ്യം പുറത്തിറങ്ങിയ പുതിയ ഒരു ധാര എന്ന അര്‍ത്ഥത്തിലാണെങ്കില്‍ നീലക്കുയിലിനെ നമ്മള് ന്യൂജനറേഷന് എന്ന് പറയണമെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം തുറന്നുപറഞ്ഞു.
ജോണ്‍ പോളിന്റെ വാക്കുകള്‍
‘എന്ന് മുതലാണ് സിനിമ ന്യൂ ആകുന്നത്. ന്യൂജനറേഷന് സിനിമകള്‍ എന്നത് വളരെ ആപേക്ഷികമായിട്ടുള്ള ഒരു വിശേഷണം മാത്രമാണ്.
പുതിയ ഒരു ധാര എന്ന അര്‍ത്ഥത്തിലാണെങ്കില്‍ മലയാളത്തിലെ സാമ്പ്രദായിക ചലച്ചിത്ര സങ്കല്‍പ്പങ്ങളെ ഉടച്ചുകൊണ്ട് ആദ്യം വന്ന നീലക്കുയിലിനെ നമ്മള് ന്യൂജനറേഷന് എന്ന് പറയണം. ‘ഭാര്‍ഗ്ഗവി നിലയം’, പി എന്‍ മേനോന്റെ സിനിമകള്‍, വിന്‍സെന്റിന്റെ ചിത്രങ്ങള്‍, സേതുമാധവന്റെ സിനിമകള്‍ ഇതൊക്കെ അന്നത്തെ ന്യൂജനറേഷന് സിനിമകളാണ്.
അതൊരു പ്രസ്ഥാനമെന്നുള്ള രീതിയില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടുന്നതും, ഒഴുക്കിനെതിരെ നീന്തി പുതിയ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതുമായ സിനിമ എന്ന സങ്കല്‍പ്പത്തിലാണെങ്കില്‍ ഭരതനും, കെജി ജോര്‍ജ്ജും, പത്മരാജനും, മോഹനും അടങ്ങുന്ന ഒരു തലമുറയാണ് അത്തരത്തിലുള്ള സിനിമ ഇവിടെ തുടങ്ങിവച്ചത്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക