പ്രതിഷേധത്തെ തുടർന്ന് ഈരാറ്റുപേട്ടയിൽ പ്രചാരണ പരിപാടികൾ നിർത്തിവച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പി.സി ജോർജ് രംഗത്ത്.
മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തോടെ അവസാനിപ്പിച്ചതാണ് വർഗ്ഗീയ വാദികളുമായുള്ള ബന്ധമെന്ന് പി സി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈരാറ്റുപേട്ടയിലെ ചെറിയൊരു വിഭാഗം ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണ്. അവർക്ക് ഇന്ത്യയോട് സ്നേഹമില്ലെന്നും പിസി ജോർജ് ആരോപിച്ചു.
കൂവൽ പ്രതിഷേധത്തെ തുടർന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ പ്രചാരണ പരിപാടികൾ നിർത്തി വെച്ചതായി പൂഞ്ഞാർ എംഎൽഎയും കേരള ജനപക്ഷം സ്ഥാനാർത്ഥിയുമായ പി.സി ജോർജ് നേരത്തെ അറിയിച്ചിരുന്നു.
പിസി ജോർജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. പിസി ജോർജിന് നേരെ നാട്ടുകാരിൽ ചിലർ കൂവുകയായിരുന്നു. ഇതിൽ പ്രകോപിതനായ പിസി ജോർജ് കൂവിയവരെ അസഭ്യം പറയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക