സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഷക്കീല. നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ്പ്രചാരണത്തിനെത്തുമെന്നും ഷക്കീല പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഷക്കീലയുടെ പ്രതികരണം.
‘പല പ്രശ്നങ്ങളില്‍ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാറുണ്ട്. പല വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം മാത്രമാവുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കില്ല. സാമൂഹിക ക്ഷേമത്തിനുള്ള പ്ലാറ്റഫോമായാണ് രാഷ്ട്രീയത്തെ കാണുന്നത്.’ ഷക്കീല പറഞ്ഞു.
തനിക്കിഷ്ടപ്പെട്ട പാര്‍ട്ടിയാണ് തെരഞ്ഞെടുത്തതെന്നും മതത്തില്‍ രാഷ്ട്രീയം കലര്ത്തില്ലെന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു.
‘എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജവഹര്‍ലാല്‍ നെഹ്റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛന് ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസിനോട് മനസില്‍ ഒരിഷ്ടമുണ്ട്.
മതത്തില്‍ രാഷ്ട്രീയം കലര്ത്തില്ലെന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം. പിന്നെ പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ക്ഷണം കിട്ടിയപ്പോള്‍ അത് സ്വീകരിച്ചു.’ ഷക്കീല വ്യക്തമാക്കി.
ബിജെപിയില്‍ ചേരുന്നതല്ലേ ട്രെന്റ് ചോദ്യത്തിന് എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം. വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നത്. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് ചേര്‍ന്നതെന്നും ഷക്കീല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക