തെരഞ്ഞെടുപ്പ് ചൂടിന്റെ ആവേശം എല്ലാ രാഷ്ട്രീയ പാർട്ടികളും അവസാനിപ്പിക്കുന്നത് കൊട്ടിക്കലാശത്തിലാണ്. എന്നാൽ അതിലും ഒരു വ്യത്യസ്തത കൊണ്ടുവരികയാണ് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്. കൊട്ടിക്കലാശത്തെ സംബന്ധിച്ച് വേറിട്ട തീരുമാനമാണ് ഇത്തവണ അദ്ദേഹത്തിന്റേത്. താന്‍ കൊട്ടിക്കലാശം നടത്തുന്നില്ലെന്നും ആ പണം ജനോപകാരത്തിന് ഉപയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ശ്രമം.. ; ഡൊണാൾഡ് ട്രംപിന് വീണ്ടും ഫേസ്ബുക്കിന്റെ വിലക്ക്,
പതിവിന് വിപരീതമായി ഇത്തവണ എന്റെ പ്രചരണത്തിന്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുകയാണെന്നും വിശുദ്ധ വാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി അതിനു ചെലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിക്കുകയാണെന്നും മാണി സി കാപ്പൻ പറഞ്ഞു. കൊട്ടിക്കലാശത്തിന് പകരം, മണ്ഡലം തലത്തിൽ ആർഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക