ആലപ്പുഴ: താന്‍ ഇനി പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്ന് മന്ത്രി ജി സുധാകരന്. മന്ത്രി,എംഎല്‍എ പദവി ഒഴിയുകയാണല്ലോ, ഇനിയെന്താണ് പരിപാടിയെന്ന ചോദ്യത്തിനായിരുന്നു ജി സുധാകരന്റെ മറുപടി.
‘പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും. ഞാനൊരു കരിയറിസ്റ്റല്ല. ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാറുമില്ല. കവിതയെഴുതുന്നത് തുടരും. എന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്ന് സന്ദേശങ്ങളില്‍ നിന്നും കത്തുകളില്‍ നിന്നും മനസ്സിലായിട്ടുണ്ട്. എല്ലാവര്ക്കും മനസ്സിലാകുന്നതാണ് എന്റെ കവിതകള്‍. ഞാന്‍ സാധാരണ ഗദ്യകവിതകള്‍ എഴുതാറില്ല’, ജി സുധാകരന് പറഞ്ഞു.
കായംകുളം അടക്കം ആലപ്പുഴയില്‍ സിറ്റിംഗ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്തുമെന്ന് ജി സുധാകരന് പറഞ്ഞിരുന്നു. കായംകുളത്ത് നല്ല മത്സരം നടന്നെങ്കില്‍ പ്രതിഭ തന്നെ വിജയിക്കുമെന്ന് സുധാകരന് പറഞ്ഞു. മാത്യഭൂമി ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം.
അതേസമയം കായംകുളത്ത് അരിതാബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മെലോ ഡ്രാമയായിരുന്നുവെന്നും ഒട്ടും സീരിയസ് ആല്ലായിരുന്നുവെന്നും സുധാകരന് അഭിപ്രായപ്പെട്ടു.
‘കായംകുളത്ത് നല്ല മത്സരം നടന്നു, പക്ഷെ പ്രതിഭ ഉറപ്പായും വിജയിക്കും. എതിരാളി ഒട്ടും സീരിയസ് അല്ലെന്ന് പ്രചാരണം കണ്ടാല്‍ അറിയാം. വീടിന് കല്ലെറിഞ്ഞു, അത് വിളിച്ചു, ഇത് വിളിച്ചു എന്നൊക്കെയായിരുന്നു പരാതി. കോളെജ് തെരഞ്ഞെടുപ്പ് പ്രചരണം പോലെയായിരുന്നു. ആകെ മെലോ ഡ്രാമ. വീടിന് ഇടതുപക്ഷം കല്ലെറിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. പ്രിയങ്കാഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആലപ്പുഴക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ചെയ്തവരല്ലേ ഞങ്ങള്‍’ – ജി സുധാകരന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക