ഇസ്ലാമാബാദ്: ഇസ്ലാമിക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 16 രാവിലെ 11 മുതല്‍ പാക്കിസ്ഥാനില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചു. വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയാണ് താൽക്കാലികമായി നിരോധിച്ചത്.
ഇത് ആദ്യമായാണ് ഇത്തരമൊരു താല്‍ക്കാലിക നിരോധനം നിലവില്‍ വരുന്നത്. രാജ്യത്തുടനീളം നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ പാകിസ്ഥാന് ആഭ്യന്തര മന്ത്രാലയം പാകിസ്ഥാന് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്കി.
സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും ഉള്‍പ്പെടെ ഏത് ഉപകരണത്തിലും മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ വൈഫൈ കണക്ഷനുകള്‍ വഴി പാക്കിസ്ഥാനില്‍ താമസിക്കുന്ന ആളുകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ കഴിയില്ല.
തീവ്ര ഇസ്ലാമിക പാര്‍ട്ടിയുടെ പാര്‍ട്ടി നേതാവ് തെഹ്രീക്ഇലബ്ബായിക്കിനെ അറസ്റ്റ് ചെയ്തതിനുശേഷം കുറച്ചു കാലമായി പാകിസ്ഥാനില്‍ പ്രതിഷേധം തുടരുകയാണ്. വലതുപക്ഷക്കാര്‍ പ്രതിഷേധ ഏകോപനം കൂടുതലും സംഘടിപ്പിച്ചത് സമൂഹമാധ്യമങ്ങള്‍ വഴിയാണ്. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം തണുപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ താൽക്കാലികമായി നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക