മലപ്പുറം: കോവിഡ് പോസിറ്റീവായ അധ്യാപികയെ തെരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമീഷന് കലക്ടര്‍ക്ക് നോട്ടീസ് അയച്ചു. ജില്ല കലക്ടര്‍ സംഭവത്തില്‍ 10 ദിവസത്തിനകം വിശദീകരണം സമര്‍പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
താനൂര്‍ ടൗണ്‍ സ്കൂളിലെ അധ്യാപിക സമര്‍പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്. വേങ്ങര നിയോജക മണ്ഡലത്തിലെ പോളിങ് ഓഫീസറായാണ് പരാതിക്കാരിക്ക് നിയമനം ലഭിച്ചിരുന്നത്. കോവിഡ് പോസിറ്റീവായ വിവരം മാര്ച് 24ന് തന്നെ റിട്ടേണിങ് ഓഫീസറെ അറിയിച്ചിരുന്നതാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ രണ്ടിന് കോവിഡ് നെഗറ്റീവാകുകയും ഒമ്ബത് വരെ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. എന്നാല്‍ കോവിഡ് പോസിറ്റീവാകുന്നത് തെരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാന്‍ മതിയായ കാരണമല്ലെന്നാണ് റിട്ടേണിങ് ഓഫീസര്‍ നല്കിയ മറുപടിയെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക