തന്റെ കരിയറിന്റെ തുടക്ക കാലത്തെ കുറിച്ച് തുറന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. താന്‍ ആദ്യമായി സുമലതയ്ക്ക് വേണ്ടിയാണു ശബ്ദം നല്‍കിയതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
മാത്രമല്ല, ഒരു വിവാഹമൊക്കെ കഴിച്ചു ഒതുങ്ങികൂടുന്ന വീട്ടമ്മയായി ജീവിതം തുടരാനായിരുന്നു തന്റെ ആദ്യകാലത്തെ തീരുമാനം എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഇനി ഞാന്‍ സിനിമയെ ചെയ്യുന്നില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് എന്റെ മുന്നില്‍ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമ വരുന്നത്. ഡബ്ബിംഗ് വളരെ നിസാരമായി കണ്ടിരുന്ന എന്നെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി തന്ന ചിത്രമായിരുന്നു അത്.
ആ എക്സിപീരിയന്‍സ് ആയിരുന്നു തുടര്‍ന്നങ്ങോട്ടുള്ള എന്റെ ബലം. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു’ വെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക