നാളെ നടക്കാനിരിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത്. അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യം മുൻനിർത്തി അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടി വലിയ രീതിയിൽ ദോഷം ചെയ്യുമെന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന വിമർശനം. ഇപ്പോഴിതാ, സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥി യൂണിയൻ കത്തെഴുതിയിരിക്കുകയാണ്.
കുട്ടികളിലെ വാക്സിനേഷൻ; കേന്ദ്രത്തിന്റെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതം പ്രകടിപ്പിച്ച് ഹൈക്കോടതി
കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി യൂണിയനാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കം നടപ്പിലാക്കിയ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത മനസിലാക്കി ചടങ്ങില്‍ നിന്ന് പിന്മാറണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ബിരുദദാന ചടങ്ങ് ഓൺലൈനായി ആയി നടത്തിയും അല്ലാതെയുമൊക്കെയാണ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സർക്കാർ നിർദേശിച്ച പ്രകാരം കോവിഡ് ചികിത്സ രംഗത്തേയ്ക്ക് പ്രവർത്തിക്കുവാൻ തയ്യാറായത്. ആയതിനാൽ തന്നെ ഈ ചടങ്ങും രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ചുരുക്കേണ്ടതാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക