സ്കൂൾ ബസ് കാത്തിരുന്ന 11 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ യുവാവിന്റെ ശ്രമം. എന്നാൽ പെൺകുട്ടിയുടെ ചെറുത്തുനിൽപ്പിന് മുന്നിൽ അയാൾ തിരിഞ്ഞോടി.
സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ വിഡിയോ പങ്കുവച്ച് പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ നേരുകയാണ്. ഫ്ളോറിഡയിലെ വെസ്റ്റ് പെന്സകോളയില് നിന്നുള്ള വിഡിയോയാണിത്.
സ്കൂൾ ബസ് വരുന്നതും കാത്ത് നിൽക്കുകയായിരുന്നു പെൺകുട്ടി. രാവിലെ ഏഴുമണിയോടെ ഒരു കാറിൽ യുവാവ് എത്തി. കാറിൽ നിന്നിറങ്ങിയ യുവാവ് ഓടിയെത്തി പെൺകുട്ടിയെ എടുത്തുെകാണ്ട് തിരികെ കാറിന് സമീപം ഓടുകയായിരുന്നു.
ഈ സമയം പെൺകുട്ടി ശക്തമായി ഇടിക്കുകയും തൊഴിക്കുകയും ചെയ്തതോടെ യുവാവ് താഴെ വീണു. ഇതോടെ യുവാവ് പെൺകുട്ടിയെ നിലത്തിട്ട് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
തട്ടിക്കൊണ്ടുപോകൽ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ 30 വയസുകാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ആഴ്ചകൾക്ക് മുൻപ് തന്നെ ഇയാൾ കുട്ടിയെ നിരീക്ഷിച്ചിരുന്നതായും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സ്ഥിരീകരിച്ചു. അന്നൊക്കെ പെൺകുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക