ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളി അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തി. മഞ്ഞുപാളിക്ക് ന്യൂയോര്‍ക്ക് നഗരത്തിന്റെ നാലിരട്ടി വലിപ്പം കണക്കാക്കുന്നതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി അറിയിച്ചു. എ‑76 എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.
കോപര്‍നിക്കസ് സെന്റിനെല്‍-1 മിഷണ്‍ ആണ് അന്റാര്‍ട്ടിക്കയിലെ വെഡെല്‍ സമുദ്രഭാഗത്തുനിന്ന് കൂറ്റന്‍ മഞ്ഞുപാളി അടര്‍ന്നുമാറിയതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
4320 ചതുരശ്ര കിലോമീറ്ററാണ് മഞ്ഞുപാളിയുടെ വിസ്തൃതി. 175 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഇതിന് കണക്കാക്കുന്നുണ്ട്.
മെഡിറ്ററേനിയന്‍ കടലിലെ സ്പാനിഷ് ദ്വീപായ മല്ലോര്കയെക്കാള് വലുതാണ് ഈ ഭീമന് മഞ്ഞുപാളി. കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ നാലിരട്ടി വലുപ്പവും മഞ്ഞുപാളിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക