ഹൈദരാബാദ്: 13 വയസുകാരിയായ അനന്തരവളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ കാഴ്ച പരിമിതനായയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി വയറുവേദനയാണെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വൈദ്യപരിശോധനയില്‍ കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
അമ്മാവന് ആറ് മാസത്തിനിടെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി അവള് മാതാവിനോട് തുറന്നു പറഞ്ഞു.
ഇതിന് പിന്നാലെയാണ് മാതാപിതാക്കള്‍ ജഗദ്ഗിരിഗുട്ട പൊലീസ് സ്റ്റേഷനിലെത്തി പ്രതിക്കെതിരെ പരാതി നല്‍കിയത്.ഐ.പി.സി സെക്ഷന്‍ 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക