രാജ്യത്താകെ വൈദ്യുതി നിരക്ക് ഏകീകരിക്കുന്നതിനായി കരട് പദ്ധതി തയ്യാറാക്കിയിരിക്കുന്നയാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം. രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് ‘നാഷണല്‍ ഗ്രിഡ്’ ആയി കമ്മിഷന് ചെയ്ത രീതിയ്ക്ക് സമാനമായാണ് വൈദ്യുതി നിരക്ക് ഒരേ വിലയിലേയ്ക്ക് എത്തിക്കുന്നത്. 2013ലായിരുന്നു നാഷണല്‍ ഗ്രിഡ് കമ്മിഷന് ചെയ്തത്. വൈദ്യുതി ഉത്പാദക കമ്പനികളില്‍ നിന്നു വാങ്ങുന്ന വൈദ്യുതിയുടെയും ഓരോ സംസ്ഥാനങ്ങളും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവും കണക്കാക്കികൊണ്ടാണ് സംസ്ഥാനങ്ങളിൽ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത്.
നെല്ലുള്‍പ്പെടെ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം
അതായത്, ഇപ്പോൾ വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നു രൂപയാണ് വില വരുന്നത്. ഏറെ നാളെയ്ക്കുള്ള കരാറുകളിലൂടെ ലഭ്യമാകുന്ന വൈദ്യുതിക്ക് ആറു രൂപ വരെ നൽകേണ്ടതുണ്ട്. അതേസമയം, പദ്ധതി നിലവിൽ വരുമ്പോൾ യൂണിറ്റിന് ഒരു രൂപയെങ്കിലും കുറയും. കാർഡുമായി ബന്ധപ്പെട്ട എന്തെങ്കിലും അഭിപ്രായങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ അറിയിക്കാനാവശ്യപ്പെട്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതിരേഖ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക