ഇന്ന് സംസ്ഥാനത്ത് ഇളവുകളുടെ ദിവസം. എന്നാൽ നാളെയും മറ്റന്നാളും സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളായിരിക്കും. ഈ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കുമെന്നാണ് നിർദേശം. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അവശ്യസേവനങ്ങള്‍ നല്കുന്ന കടകള്‍ക്കൊപ്പം തന്നെ സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, വസ്ത്രങ്ങള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിൽക്കുന്ന കടകൾക്ക് കൂടി പ്രവർത്തിക്കാം. എന്നാൽ, വളരെ കുറച്ച് ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളു.
ഇന്ധനവിലയിൽ ഇന്നും വർധനവ്, കൊച്ചിയിൽ പെട്രോളിന് 96.07 രൂപ…!
അറ്റക്കുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകള്‍ക്കും ഇന്ന് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്. അതേസമയം, വാഹനങ്ങളുടെ അവശ്യ സർവീസുകൾക്കും മറ്റുമായി വാഹന ഷോറൂമുകൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക