കോവിഡ് വാക്സിന് സ്വീകരിച്ചതിനു ശേഷം ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്.ശരീര വേദന, പനി തുടങ്ങിയവയൊക്കെയാണ് സാധാരണമായി കണ്ടു വരാറുള്ള പാര്‍ശ്വഫലങ്ങള്‍. എന്നാല്‍ കോവിഡ് വാക്സിന് പാര്‍ശ്വഫലം സംബന്ധിച്ച് വിചിത്രമായ അവകാശവാദം ഉന്നയിച്ച് ഒരു ദിവസം ഒരു വയോധികന് രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ 70 കാരനായ അരവിന്ദ് ജഗന്നാഥ് സോണര്‍ ആണ് വാക്സിന് സ്വീകരിച്ച ശേഷം വിചിത്ര ‘പാര്‍ശ്വഫലം’ ഉണ്ടായതായി അവകാശപ്പെടുന്നത്. വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചതിനു ശേഷം തനിക്ക് കാന്തിക ശക്തിയുണ്ടായെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് വാക്സിന്റെ രണ്ടാം ഡോസ് ഇയാൾ സ്വീകരിച്ചത്. അതിനു ശേഷമാണ് തനിയ്ക്കു കാന്തിക ശക്തി ലഭിച്ചതെന്ന് ഇയാള്‍ പറയുന്നു.ഇത് ന്യായീകരിക്കുന്നതിനായി ഒരു വീഡിയോയും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. നാണയങ്ങള്‍, പാത്രങ്ങള്‍, സ്പൂണുകള്‍ എന്നിവ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഈ വീഡിയോ വൈറലാവുകയും ചെയ്തു.
ഇയാൾ മാത്രമല്ല, ഇതേ അവകാശ വാദം ഉന്നയിച്ചുകൊണ്ട് നിരവധി പേര് രംഗത്തുവന്നിരുന്നു.എന്നാല്‍ ഡോക്ടര്‍മാര്‍ അന്നു തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ക്രാഫ്റ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയും ഫുഡ് വ്ളോഗറും ആയ ഫിറോസ് ചുട്ടിപ്പാറ എന്നയാൾക്കും ലഭിച്ചിരിക്കുകയാണ് ഈ ‘കാന്തികശക്തി’. കുറച്ച് വെള്ളവും ഉപ്പുവെള്ളവും ദേഹത്തൊഴിച്ച ശേഷം തുടച്ച് കഴിഞ്ഞാല്‍ ആര്‍ക്കും ഈ സിദ്ധി കിട്ടുമെന്ന് ഫിറോസ് മറ്റ് അവകാശവാദങ്ങളെ പരിഹസിച്ച് കൊണ്ട് വിഡിയോലൂടെ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക