സംസ്ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് ബസുടമകളോ സംഘടനകളോ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഒറ്റ- ഇരട്ടയക്ക ക്രമീകരണം ഏർപ്പെടുത്തി ബസുകൾ സർവീസ് നടത്തുന്നത് പ്രായോഗികമല്ലെന്നും ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. ഇക്കാര്യങ്ങൾ കാണിച്ച് ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
മരംമുറിക്കല്‍ വിവാദ പശ്ചാത്തലത്തിൽ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം
സ്വകാര്യ ബസ് സർവീസുകൾ ഇന്ന് സംസ്ഥാനത്തുടനീളം പുനരാരംഭിക്കുമെന്നും ഒറ്റ- ഇരട്ടയക്ക നമ്പർ പ്രകാരമായിരിക്കും സർവീസ് നടത്തുകയെന്നുമാണ് സർക്കാർ നിർദേശം നൽകിയത്. മാത്രമല്ല, കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ബസുകൾക്ക് ഇതേ രീതിയിൽ നിരത്തിലിറങ്ങാനാകും. ശനിയും ഞായറും ബസ് സർവീസ് ഉണ്ടാകില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പുതിയ നിർദേശങ്ങൾ തൊഴിൽ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിലപാട്. ലോക്ക്ഡൗണിനു പിന്നാലെ ഇന്ധനവില കൂടി വർധിച്ചതോടെ ബസ് സർവീസ് മേഖല തന്നെ പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക