പൊതുഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിനായി ശ്രമം നടത്താനൊരുങ്ങുകയാണ് സംസ്ഥാനം. കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽ.എൻ.ജി. ബസ് സർവീസാണ് ഇന്ന് മുതൽ നിരത്തിലിറങ്ങുന്നത്. തിരുവനന്തപുരം – എറണാകുളം, എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് ബസ് സർവീസുണ്ടാകുക.
കെഎസ്ആര്ടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം; ചർച്ച ഇന്ന്
തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന ആദ്യ സർവ്വീസ് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്യും. നഗരസഭാ കൗൺസിലർ സി.ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ എസ് ആർ ടി സി സിഎംഡി ബിജു പ്രഭാകർ, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, യൂണിയൻ നേതാക്കളായ വി. ശാന്തകുമാർ, ആർ. ശശിധരൻ, കെ.എൽ രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ചക്രസ്തംഭന സമരം
ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ എൽഎൻജിയിലേക്കും സിഎൻജിയിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുകയാണ്. ഗതാഗത മന്ത്രി പറഞ്ഞു.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ മാറ്റം, നിർണായക തീരുമാനവുമായി ഇന്ത്യൻ റെയിൽവേ
നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽ.എൻ ജി ബസ്സുകൾ മുന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് വിട്ടു തന്നിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവിൽ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവർമാരുടെയും മെയിന്റനൻസ് വിഭാഗം ജീവനക്കാരുടെയും അഭിപ്രായങ്ങളും ശേഖരിക്കും എന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക