രാജ്യത്ത് പുതിയ വാക്സിൻ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നയപ്രകാരം 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഇന്ന് മുതൽ വാക്സിൻ ലഭ്യമാകും. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്സിന് വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന് ക്വാട്ട നിശ്ചയിക്കുക. വാക്സിനേഷനായി കേന്ദ്രം 75 ശതമാനം വാക്സിന് സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും.
കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെയാണ് വാക്സിൻ വിതരണം ചെയ്യുക. ഇതുവരെ രാജ്യത്ത് 45 വയസിന് മുകളിൽ പ്രായമുള്ളവർക്കായിരുന്നു വാക്സിൻ സൗജന്യമായി ലഭിച്ചിരുന്നത്. കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്സിന് 1,410 രൂപയും സ്പുടിനിക് വാക്സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കുവാൻ സാധിക്കുക. വർഷാവസാനത്തോടെ സമ്പൂർണ വാക്സിനേഷൻ ലക്ഷ്യം വയ്ക്കുകയാണ് കേന്ദ്രസർക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക