മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് പരിസരത്ത് എം.ഡി.എം.എ ഉള്‍െപ്പടെയുള്ള വൻ ലഹരി വസ്തുക്കള്‍ വില്പന നടത്തിയ കേസില്‍ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് കോട്ടപ്പുറം പുത്തൂര്‍ വീട്ടില്‍ ജിത്തു തോമസ് (26), മങ്ങാട് കോട്ടപ്പുറം കിഴക്കൂട്ടില്‍ അഭിജിത്ത് (23), നെല്ലുവായി മണ്ണൂര്‍ പനയംപറമ്ബില് ശരത്ത് (24), കാണിപ്പയ്യൂര്‍ മലയംചാത്ത് രഞ്ജിത്ത് (19), കുണ്ടന്നൂര്‍ വടക്കുമുറി എഴുത്തുപുരക്കല്‍ സനീഷ് (24) എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറില്‍ യാത്രചെയ്ത് എം.ഡി.എം.എ വില്പന നടത്തിയിരുന്നതെന്നും രഞ്ജിത്താണ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കഞ്ചാവ് കേസുകള്‍ നിലവിലുള്ളതായും പൊലീസ് വ്യക്തമാക്കി. 5000 മുതല്‍ 10,000 രൂപ വരെ വാങ്ങിയാണ് അര ഗ്രാം എം.ഡി.എം.എ പ്രതികള്‍ ആവശ്യക്കാര്‍ക്ക് വില്പനയ്ക് എത്തിച്ചു നൽകുന്നത്.
സിറ്റി പൊലീസ് മേധാവി ആര്. ആദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിെന്റ അടിസ്ഥാനത്തില്‍ സിറ്റി അസി. കമീഷണര്‍ ബേബിയുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഹൗസ് സ്റ്റേഷന് ഓഫിസര്‍ എ. അനന്തലാല്‍, എസ്.ഐമാരായ വിജയരാജന്‍, സന്തോഷ് കുമാര്‍, സി.പി.ഒമാരായ സതീഷ് കുമാര്‍, പ്രകാശന്, അഖില്‍ വിഷ്ണു, രാഹുല്‍, ബിനീഷ്, ഡ്രൈവര്‍ സീനിയര്‍ സി.പി.ഒ എബി, ഐ.ആര് ബറ്റാലിയനിലെ സി.പി.ഒമാരായ രഞ്ജു, അനീഷ്, അരുണ്‍, ആേന്റാ റോബര്‍ട്ട് എന്നിവരാണ് സൈബര്സെല്ലിെന്റ സഹായത്തോടെ പ്രതികളെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക