പാലക്കാട്: അമ്മയുടെ കുടുംബ വീടിന്റെ ജനല്‍ക്കമ്പിയില്‍ ഒന്‍പത് വയസുകാരി തൂങ്ങിമരിച്ച നിലയില്‍. വീട്ടുകാര്‍ക്കൊപ്പം ചക്കപ്പഴം കഴിച്ചിരുന്ന കുട്ടി പെട്ടെന്ന് അകത്തുകയറി കതകടച്ചുവെന്ന് വീട്ടുകാരുടെ മൊഴി. ശ്രീകൃഷ്ണപുരത്ത് അരക്ക്പറമ്പ് സ്വദേശി അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്.
നാട്ടുകല്‍ എല്‍ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ ഷിഫ. രണ്ട് മാസമായി അമ്മയുടെ വീട്ടിലായിരുന്ന കുട്ടി അടുത്തദിവസം അച്ഛന്റെ വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരിക്കുകയായിരുന്നു ഫാത്തിമ. ഈ സമയം കുട്ടിയുടെ അമ്മ ഷബീറയും നാല് വയസുകാരിയായ സഹോദരി ലിയയും മുത്തശ്ശിയും ഒപ്പമുണ്ടായിരുന്നു.
ഫാത്തിമ മുറിക്കുള്ളിലേക്ക് കയറി അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക