ജമ്മുവിൽ വീണ്ടും ഡ്രോൺ ഭീഷണി. കശ്മീരിൽ 2 ഭീകരർകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു നഗരത്തിനു സമീപം ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി മൂന്നിടത്ത് ഡ്രോണുകൾ വട്ടമിട്ട് പറന്നു. അതിർത്തി കടന്നെത്തുന്ന ഡ്രോണുകളെ നിർവീര്യമാക്കാനുള്ള സാങ്കേതികശേഷി ഇല്ലാത്ത സുരക്ഷാസേനകൾ പറന്നെത്തുന്ന ഭീഷണിയെ എങ്ങനെ നേരിടുമെന്നറിയാതെ കുഴങ്ങുകയാണ്.
ബിജെപി തെരഞ്ഞെടുപ്പ് കോഴ കേസ് : സുന്ദരയുടെ അമ്മയുടെ രഹസ്യമൊഴിയെടുത്തു
ചൊവ്വാഴ്ച രാത്രി 9.23ന് ആദ്യ ഡ്രോൺ പറന്നത് നഗരത്തിന് സമീപം മിരൻസാഹിബിലാണ്. പുലർച്ചെ 4.40നും 4.52നും കാലുചക്, കുഞ്ച്വനി മേഖലകളിൽ ഡ്രോണുകളെ കണ്ടിരുന്നു. ജമ്മു വ്യോമതാവളത്തിൽ ഞായറാഴ്ച പുലർച്ചെയാണ് ഡ്രോണുകൾ രണ്ട് ബോംബിട്ടത്. എല്ലാ ദിവസവും ഇതിനുശേഷം അതിർത്തി കടന്ന് ഡ്രോണുകൾ എത്തുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ കാലുചട്, രത്നുചട് സൈനികകേന്ദ്രങ്ങളിൽ എത്തിയ ഡ്രോണുകൾ സുരക്ഷാസേന വെടിയുതിർത്തതോടെ പിൻവാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക