ഡ്രോൺ ആക്രമണ സാധ്യതയുള്ളതിനാൽ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിര്‍ത്തി മേഖലകളില്‍ ഭീകര സംഘടനകള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തയാറെടുക്കുന്നുവെന്ന സൂചനകള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചുവെന്ന് വാർത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. താലിബാന് അടക്കമുള്ള സംഘടനകള്‍ ആക്രമണം നടത്താനുള്ള സാധ്യതകള്‍ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഭീകര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി കേരളത്തില്‍നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.
ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണമുണ്ട്. തമിഴ്നാട്ടിലെയും കേരളത്തിന്റെയും തെക്കന്‍ തീരദേശ മേഖലയില്‍ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ശ്രീലങ്കയിലെ ഹമ്പന്തോഡ തുറമുഖം ചൈന ഏറ്റെടുത്തതും പുതിയ ഭീഷണിയാണ്. ഇന്ത്യൻ നേവി ഇന്റലിജൻസ് വിഭാഗം േകരള, തമിഴ്നാട് തീരത്ത് ശക്തമായ നിരീക്ഷണം നടത്തുകയാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക