ഒഡിഷയിൽ മന്ത്രവാദിനിയെന്ന് സംശയിച്ച് 62കാരിയെ നാട്ടുകാർ കഴുത്തറത്തു കൊന്നു. ഗോത്രവിഭാഗത്തിൽപ്പെട്ട പ്രായമായ വനിതയ്ക്കെതിരെയാണ് അക്രമം നടന്നത്. ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലാണ് സംഭവം.
ഭാലിഭോൽ ഗ്രാമത്തിലുള്ള 62കാരിയായ ജമുനാ ഹൻഷ്ദായെയാണ് ഞായറാഴ്ച കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഗ്രാമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് ജമുനയെ അവസാനമായി കണ്ടത്. ഇവരുടെ തലയുടെ ഭാഗം ഇനിയും കണ്ടെത്തിയിട്ടില്ല. ഗ്രാമത്തിൽ അടുത്തിടെ ഒരാൾ മരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ജമുനയെ ലക്ഷ്യമാക്കിയുള്ള അക്രമമുണ്ടായതെന്നാണ് കുടുംബം വിശദമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക