യുപിയിൽ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസാഹാരം കഴിച്ചെന്ന് ആരോപിച്ച് ശുചീകരണത്തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. കൊല്ലപ്പെട്ടത് മീററ്റ് സ്വദേശിയായ പ്രവീൺ സൈനിയാണ് (22). ഗാസിയാബാദിലെ ഗംഗ്നഹർ ഘട്ടിലാണ് സംഭവമുണ്ടായത്. നിതിൻ ശർമ, അശ്വിനി ശർമ, ആകാശ് ത്യാഗി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനൊപ്പം പ്രവീൺ റൊട്ടിയും സോയയും കഴിക്കുന്നതിനിടെ നിതിൻ ശർമയുടെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു.
കരിപ്പൂർ സ്വർണക്കടത്ത്; പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ്
സസ്യാഹാരമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവർ പ്രവീണിനെയും സുഹൃത്തുക്കളെയും ക്രൂരമായി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും വടിയും കല്ലുകളും കൊണ്ട് സംഘം ആക്രമിക്കുകയും സംഭവശേഷം പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. പ്രവീൺ സംഭവസ്ഥലത്ത് മരിച്ചു. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക