കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി കസ്റ്റംസ്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തോട് അർജുൻ ആയങ്കി സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. എന്നാൽ സ്വർണക്കടത്തു കേസിൽ അർജുൻ കുറ്റം സമ്മതിച്ചിട്ടില്ല. നിയമോപദേശം ലഭിച്ചതിനാലാണിത് എന്നാണ് കസ്റ്റംസ് പറയുന്നത്.
കൂടാതെ കേസിൽ അർജുനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കാനുണ്ട്. അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അർജുന്റെ ഭാര്യയോട് രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക