ലക്നൗ: വിവാഹച്ചടങ്ങുകള്‍ക്കിടെ കതിര്‍മണ്ഡപത്തില്‍ കയറി വരനെ ചെരുപ്പൂരി തല്ലി വരന്റെ അമ്മ. എന്നാല്‍ കറങ്ങുന്ന തരത്തിലുള്ള മണ്ഡപമായിരുന്നതിനാല് തല്ല് കൊണ്ടതേറെയും വധുവിനാണ്. കുടുംബത്തിന്റെ അനുവാദമില്ലാതെ അന്യജാതിക്കാരിയെ വിവാഹം കഴിച്ചതിന്നാണ് യുവാവിനെ അമ്മ ഇത്തരത്തില്‍ കൈകാര്യം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്.
ഉത്തര്‍പ്രദേശില്‍ ഹാമിര്‍പൂര്‍ ജില്ലയിലെ സുമേര്പൂരിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹത്തിന് സമ്മതിക്കണമെന്ന് യുവാവ് വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് ഇരുവരും അടുത്തിടെ രഹസ്യമായി വിവാഹിതരായി. ഇക്കാര്യമറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു. സുമേര്‍പൂരിലെ ഒരു ഗസ്റ്റ് ഹൗസായിരുന്നു വിവാഹവേദി. വരന്റെ വീട്ടുകാരെ ആരെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.
#A4Times#हमीरपुर
दूल्हे की माँ ने जयमाल के वक्त बेटे पर चप्पल से किया हमला, वीडियो वायरल,
माँ को यह रिश्ता मंज़ूर नहीं था,
सुमेरपुर थाना क्षेत्र में एक मैरेज हाल का है वीडियो.#ViralVideo #marriage pic.twitter.com/sVO6pDSndr— AOne Times (@AOneTimes) July 4, 2021
എന്നാല്‍ വിവരമറിഞ്ഞ് വരന്റെ അമ്മ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി. ഈ സമയം കറങ്ങുന്ന കതിര്‍മണ്ഡപത്തില്‍ നിന്ന് വധൂവരന്മാര് പരസ്പരം മാലചാര്‍ത്തുകയായിരുന്നു. ഫോട്ടോഗ്രാഫര്മാര്ക്കിടയിലൂടെ വേദിയിലേക്ക് പാഞ്ഞുകയറിയ അവര്‍ വരനെ ചെരുപ്പൂരി തലങ്ങും വിലങ്ങും തല്ലി. കറങ്ങുന്ന മണ്ഡപമായതിനാല് അടി കൂടുതലും കിട്ടിയത് വധുവിനായിരുന്നു എന്നുമാത്രം. സംഭവം പന്തിയല്ലെന്ന് കണ്ടതോടെ ചടങ്ങിനെത്തിയവര്‍ ഇടപെട്ട് വരന്റെ അമ്മയെ താഴെയിറക്കി. എന്നിട്ടും അവര്‍ പോവാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഏറെ പണിപ്പെട്ട് അനുനയിപ്പിച്ച് വീട്ടിലേക്ക് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക