ടോക്കിയോ നഗരത്തിൽ വലിയ തോതിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടോക്കിയോ ഒളിപിക്സിൽ കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. ഒളിംപിക് സംഘാടക സമിതിയാണ് ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെ ടോക്കിയോ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അടിയന്തരാവസ്ഥയ്ക്കിടെയാണ് നഗരത്തിൽ ഒളിപിക്സ് മത്സരങ്ങൾക്കായി വേദി ഉയരുക.
‘ഇനി സിനിമയിൽ ഒരു കൈ നോക്കിക്കളയാം’; രമേശ് ചെന്നിത്തലയും എം.എ ആരിഫ് എം.പിയും സിനിമയിലേക്ക്
രാജ്യത്ത് കോവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യമാണുള്ളതെന്നും മത്സരങ്ങൾക്കായി ടിക്കറ്റ് എടുത്ത് മത്സരങ്ങൾ കാണാൻ സാധിക്കാത്തവരോട് ക്ഷമ ചോദിക്കുന്നതായി ഒളിംപിക് സംഘാടക സമിതി പ്രസിഡന്റ് സീക്കോ ഹാഷിമോട്ടോ പറഞ്ഞു. ചില മത്സരങ്ങള്‍ക്ക് മാത്രം പരിമിതമായ തോതില്‍ കാണികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാൽ പൂർണ്ണമായും പരിമിതികൾക്കുള്ളിൽ നിന്നാണ് ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക