മസ്കത്ത്: മസ്കത്ത് അടക്കം ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും. മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. ,ന്യുനമർദ്ദം രൂപപെട്ടതിനെ തുടര്‍ന്നാണ് ശക്തമായയ കാറ്റിനും മഴയ്ക്കും കാരണം. മഴയെ തുടർന്ന് രൂപപ്പെടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
മസ്കത്തില് പുലര്‍ച്ചെ 6.30നാണ് ശക്തമായ കാറ്റിനും ഇടിയോടുകൂടിയുള്ള മഴ എത്തിയത്. ആഴ്ചകളായി തുടരുന്ന കനത്ത ചൂടിന് അതോടെ ശമനമായി. റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ഗതാഗതം ഏതാനും മണിക്കൂറുകള്‍ നീണ്ടുനിന്നത് വ്യാപാരികളില്‍ ആശങ്കയുളവാക്കി. ഹമരിയ മേഖലയിലെ റോഡുകളിലും വെള്ളക്കെട്ടുണ്ടായി.
ഇരുണ്ടു മൂടിക്കെട്ടിയ അന്തരീക്ഷവും കാറ്റും മഴയും അധിക നേരം നീണ്ടുനില്ക്കാതെ പെയ്ത് ഒഴിഞ്ഞത് ആശ്വാസവുമായി. കനത്ത ചൂടില്‍നിന്നുള്ള മോചനം കിട്ടിയതോടൊപ്പം പെരുന്നാള്‍ സൂഖിനെ കാര്യമായി ബാധിക്കാതെയും മഴ മാറിനിന്നു. അതിരാവിലെ ആഞ്ഞുവീശിയ കാറ്റില്‍ പല കെട്ടിടങ്ങള്‍ക്ക് മുകളിലുള്ള തകരഷീറ്റ് കൊണ്ടുള്ള നിര്‍മിതികള്‍ ഉഗ്രശബ്ദത്തോടെ പാറിപ്പറന്നത് ഭീതിപരത്തി. പലരും പെരുന്നാള്‍ കച്ചവടത്തിനായി ഇറക്കിവെച്ച സാധനങ്ങള്‍ നനഞ്ഞുകുതിര്‍ന്നു.
അറബിക്കടലില്‍നിന്ന് മഴമേഘങ്ങള്‍ എത്തുന്നത് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ചവരെ ദോഫാറിലും അല്‍ വുസ്തയിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കുകയും ചെയ്യും. മസ്കത്തില് അമിറാത്തിലും തീരപ്രദേശങ്ങളിലും ശനിയാഴ്ച ചാറ്റല്‍ മഴക്കും സാധ്യതയുണ്ട്. അല്‍ ഹജര്‍ പര്‍വതനിരകളിലും പരിസരങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക