സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയില്‍ പോയതിനെ തുടർന്നാണ് പുതിയ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇത് 16-ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്.
വാദം തുടങ്ങിയ ഉടനെ തന്നെ ജഡ്ജി താന്‍ അവധിയില്‍ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുന്‍പാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും നാള് കേസ് പരിഗണിച്ച ബെഞ്ച് തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന് അവശ്യപ്പെട്ടു.
മാതാപിതാക്കളെ കാണാന്‍ ബിനീഷിന് രണ്ട് ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് അഭിഭാഷകന് അവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ അഭിഭാഷകന് ഇതിനെ എതിര്‍ത്തു. കേസില്‍ തുടർ വാദം കേള്‍ക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇ.ഡിയ്ക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന് ലേഖി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക