മഹാമാരിക്കാലത്തും ആത്മസമർപ്പണത്തിന്റെ പുണ്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ് നാട്. ത്യാഗസ്മരണയിൽ ഇന്ന് ബലിപ്പെരുന്നാൾ ആഘോഷിക്കും. പ്രാർത്ഥനകൾക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകൽപ്പനയനുസരിച്ച് ബലി നൽകാൻ തീരുമാനിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. കോവിഡ് പ്രതിസന്ധിക്കിടയിലും കടന്നുവന്ന രണ്ടാം ബലിപ്പെരുന്നാളാണിത്.
ബലി പെരുന്നാൾ നൽകുന്ന സന്ദേശം ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമർപ്പണമാണ്. സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകൽപന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ പെരുന്നാൾ ദിവസവും.
ഇന്നലെയായിരുന്നു ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ. ഇത്തവണ രണ്ട് ദിവസങ്ങളിലായാണ് പെരുന്നാൾ എത്തിയിരിക്കുന്നത്. ഈദിനോട് അനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക