ബീജിംഗ്: ചൈനയില്‍ അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. മധ്യ ഹെനാന്‍ പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലായി. 1,000 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യകതമാക്കുന്നത്.
ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പന്ത്രണ്ട് പേര് മരിക്കുകയും, അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇതിനേക്കാള്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളും, വിവരങ്ങളും പുറത്തുവരുന്നുണ്ട് .
ഏകദേശം ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ചൈനയിലെ വിദഗ്ധർ റിപ്പോര്‍ട്ട് ചെയ്തു. പ്രളയത്തില്‍ വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയും, വെള്ളം കയറിയ ട്രെയിനില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.റെയില്‍വേ സ്റ്റേഷനുകളും പാര്‍പ്പിട സമുച്ചയങ്ങളുമെല്ലാം നിലവിൽ മുങ്ങികിടക്കുകയാണ് മുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ജനങ്ങള്‍ പലയിടത്തായി കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പലയിടത്തും ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക