വടക്കുകിഴക്കൻ ചൈനയിൽ ശനിയാഴ്ച ഉണ്ടായ ഒരു വെയർഹൗസ് തീപിടുത്തത്തിൽ പതിനാല് പേർ മരിക്കുകയും പന്ത്രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വടക്കുകിഴക്കൻ പ്രവിശ്യയായ ജിലീന്റെ തലസ്ഥാനമായ ചാങ്ചുനിൽ സ്ഥിതിചെയ്യുന്ന ലോജിസ്റ്റിക് വെയർഹൗസിന് ശനിയാഴ്ച ഉച്ചയ്ക്ക് തീപിടിച്ചു, രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കെട്ടിടത്തിന് പുറത്ത് അഗ്നിശമന സേനാംഗങ്ങൾ ഗോവണി, ക്രെയിനുകൾ എന്നിവ ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. “സംഭവത്തിന്റെ കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്,” സിൻഹുവ പറഞ്ഞു.
ബിൽഡിംഗ് കോഡുകളുടെ അപര്യാപ്തമായ നടപ്പാക്കലും അനധികൃത നിർമാണവും മൂലം ആളുകൾക്ക് കത്തുന്ന കെട്ടിടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധ്യമല്ല. ചൈനയിൽ മാരകമായ തീപിടുത്തങ്ങൾ അസാധാരണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക