രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വലിയ രോഗ വ്യാപന തോതാണുള്ളത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ഓക്സിജൻ ലഭിക്കാതെ എത്ര പേരാണ് മരിച്ചതെന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. പാർലമെന്റിൽ ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകുവാനാണ് കേദ്ര സർക്കാരിന്റെ ശ്രമം. നേരത്തെ ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.
ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് എയര്‍ലൈന്‍ കമ്പനികള്‍
എന്നാൽ, ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിച്ച നിരവധി സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായിരുന്നു. സംസ്ഥാനങ്ങൾ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രം പാർലമെന്റിൽ അറിയിച്ചത്. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും സംസ്ഥാനങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട് സംയോജിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ കേന്ദ്ര സഹമന്ത്രി രാജ്യസഭയെ അറിയിച്ചു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിക്കും മുന്‍പ് വിവരം പാര്‍ലമെന്റില്‍ ധരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക