മേഘവിസ്ഫോടനത്തെ തുടർന്ന് വിനോദസഞ്ചാരികൾ കുടുങ്ങി. ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പിറ്റിയിൽ 204 വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. വിവിധ മേഖലകളിൽ ഒറ്റപ്പെട്ടു പോയവരാണിവർ. ഇവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
എയർ ലിഫ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഹിമാചൽ സർക്കാർ വ്യക്തമാക്കി. റോഡുകൾ തകർന്നതും കാലാവസ്ഥ മോശമായതുമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് വെല്ലുവിളിയാകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജമ്മുകശ്മീരിലുണ്ടായ മേഘവിസ്ഫോടനത്തിൽ 22 പേർ മരിച്ചിരുന്നു. നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക