മാനസയെ വെടിവച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് രാഖില്‍ മോഷ്ടിച്ചതെന്ന് സംശയം. തോക്ക് ലഭിച്ചതില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിലേയ്ക്ക് തിരിച്ചു. രാഖിലിനെക്കുറിച്ച് വിശദമായി അന്വേഷിക്കും. രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം.
ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് കണ്ണൂർ സ്വദേശിനി നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡന്റൽ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന മാനസയ്ക്ക് സുഹൃത്തായിരുന്ന രഖിലിന്റെ വെടിയേറ്റത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും പിന്നീടു പിരിഞ്ഞതോടെ ഉടലെടുത്ത പകയാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക