കേരളത്തിൽ നിന്നും കർണാടകയിലെത്തുന്നവർ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യിൽ കരുതണം. കർണാടകയിലെത്തുന്നവരിൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നേരത്തെ കോവിഡ് പ്രതിരോധ വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇപ്പോഴിതാ കർണാടകയിലെത്തുന്ന യാത്രക്കാർ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അല്ലാതെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്ന് നിർദേശം നൽകിയിരിക്കുകയാണ്.
ബാങ്കിങ് ഇടപാടുകൾക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാറ്റങ്ങളുമായി ആർബിഐ
അതായത്, ഇനി മുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആയിരിക്കില്ല പരിഗണിക്കുന്നത്. ആഗസ്റ്റ് ആദ്യം മുതൽ തന്നെ ഇക്കാര്യം നടപ്പിലാക്കുവാനാണ് തീരുമാനം. കേരളത്തിൽ നിന്നുള്ള സാധാരണ ജനങ്ങൾ, വിദ്യാർഥികൾ, ബിസിനസ് കാര്യങ്ങൾക്കായി പോകുന്നവർ, മറ്റുള്ളവർ എന്നിവരെല്ലാം കർണാടകയിലേക്ക് പോകുന്നെങ്കിൽ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടതുണ്ടെന്ന് അറിയിച്ച കെഎസ്ആർടിസി കണ്ടക്ടർ ആവശ്യപ്പെടുന്ന പക്ഷം സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക